2012 മേയ് 18, വെള്ളിയാഴ്‌ച

ചോര മണക്കുന്ന ചക്ക

വഴുവഴുപ്പാര്‍ന്ന  ചുളയെടുത്തുതിന്നുമ്പോള്‍ 
കൈത്തണ്ടയിലൂടോലിച്ചിറങ്ങുന്ന 
കൊതിപ്പിക്കുന്ന   മണമായിരുന്നില്ല ചക്കയ്ക്കിന്നലെ  

ഒരു  വണ്ടി  നിറയെ  ചക്ക  വന്നത് 
മരണത്തിന്റെ  കറുത്ത  മുഖമൂടിയിട്ടായിരുന്നു 
അതിന്റെ  മുള്ളുകള്‍  പിശാചിന്റെ  ദംഷ്ട്രപോലിരുന്നു 

ഒരുസര്‍ക്കസ് കണ്ടുതീരുന്നത് 
തങ്ങളുടെ ജിവിതത്തിന്‍റെ  അവസാനമാണെന്നു 
അവര്‍  ആറുപേരും തിരിച്ചറിഞ്ഞില്ല

തനിക്കു  മാത്രമറിയുന്ന  നിയോഗവുമായി
വേളാങ്കണ്ണിയിലേക്ക് തിരിച്ചയാള്‍  
മടങ്ങി വരുന്നതും  കാത്തു
ദൂരെ ഒരു  കുടുംബവുമുണ്ടായിരുനു

നാല്  വാഹനങ്ങള്‍, ഏഴു  ജീവനുകള്‍,
അനേകം  പരിക്കുകള്‍  .....................

റോഡില്‍  ചിതറിക്കിടന്നിരുന്ന  ആയിരക്കണക്കിന്നു ചക്കകളില്‍ ഒന്നുപോലും ,
ആ  കാഴ്ച  കണ്ടവര്‍  മോഹിച്ചില്ല.

കുറിപ്പ്
പാലക്കാട്  കണ്ണാടിയിലെ  അപകടത്തില്‍  പൊലിഞ്ഞ
ഏഴു  ജീവനുകള്‍ക്ക്  നിത്യശാന്തി  നേരുന്നു ...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ