2012 മാർച്ച് 23, വെള്ളിയാഴ്‌ച

സൗഹൃദം

ഞാന്‍ കാണുമ്പോള്‍ ഒരു തീവണ്ടിയുടെ താളത്തില്‍, 
പലകയടിച്ച ബര്‍ത്തില്‍ കൂട്ടത്തോടെയിരുന്നു പാടു പാടുകയായിരുന്നു സൗഹൃദം 
മറ്റുള്ളവര്‍ നോക്കിച്ചിരിക്കുന്നതും, മുറുമുറുക്കുന്നതും
അത് കാണുന്നുണ്ടായിരുന്നില്ല...

പിന്നെ ഞാന്‍ കാണുമ്പോള്‍ അതേതീവണ്ടിയുടെ വാതുക്കല്‍ നിന്ന് പുറത്തേക്ക് നോക്കി ,
കൂക്കുകയും തെറി പറയുകയുമായിരുന്നു സൗഹൃദം ..
അപ്പോഴും ചുറ്റും ഉണ്ടായിരുന്നവരെ അത് കാണുന്നുണ്ടായിരുന്നില്ല ...

സൗഹൃദം  കടമായി കൊണ്ടുപോയവരുണ്ട് ...
എന്നെങ്കിലും തരാമെന്നു പറഞ്ഞവരും ഉണ്ട് ...

സൗഹൃദം  മണ്ണാങ്കട്ടയാണെന്നും, 
അതിട്ടു തിളപ്പച്ചാല്‍ കഞ്ഞിയാകില്ലെന്നും പറഞ്ഞു മാതാവ് ....

എന്തൊക്കെയായാലും അതില്ലാതെ ജീവിക്കാന്‍ പറ്റില്ലെന്നെനിക്കറിയാം,
അതെന്തു മണ്ണാങ്കട്ടയായാലും ......

നീയാണെന്നെ പ്രേരിപ്പിച്ചത് ....
ഈ മണ്ണാങ്കട്ടയെപ്പറ്റി എഴുതാന്‍ ........

ഇതിനെപ്പറ്റി കരടി പറഞ്ഞതില്‍കൂടുതലൊന്നും എനിക്കുപറയാനില്ല....

പക്ഷെ, തിരിച്ചും പറയാം..
അതോരാപത്താണെന്നു ഞങ്ങള്‍ക്ക് മനസ്സിലായില്ലെന്ന് ......

2012 ജനുവരി 13, വെള്ളിയാഴ്‌ച

വിഡ്ഢിയായ കവി


ആദ്യ ദര്‍ശനത്തില്‍ തന്നെ അവള്‍ കവിക്കനുരൂപയായിരുന്നു. പക്ഷെ പിന്നീട് കാണുമ്പോള്‍ അവള്‍ മറ്റൊരാളെ പ്രണയിക്കുകയായിരുന്നു. പ്രണയം കുഴിച്ചുമൂടി നടക്കുവാന്‍ മാത്രമറിയുന്ന കവി എഴുതിയും പാടിയും സമയം കളയുമ്പോള്‍, അവള്‍ അപരനോടോത്തു സുഖത്തിന്‍റെ കാണാക്കയങ്ങളിലേക്ക് ഊളിയിടുകയായിരുന്നു. അവര്‍ തമ്മില്‍ കൂടുതലടുത്തപ്പോഴും അപരന്റെ ഉള്ളറിയാവുന്ന കവി ചിരിച്ചു. കവിക്ക്‌ പ്രതീക്ഷയുണ്ടായിരുന്നു. അപരന്‍റെ ഉപയോഗത്തിന് ശേഷം തൃണമായി ഉപേക്ഷിക്കപ്പെടുന്ന അവളെ സ്വീകരിക്കുവാന്‍ കവി ഹൃദയം തുറന്നിട്ട്‌ കാത്തിരുന്നു. അവളെ ചതിക്കപ്പെടുവാന്‍ വിട്ടുകൊടുത്തുകൊണ്ട്‌, ഉപഹുപ്തനെപോലെ... അവളുടെ അഹന്തയും എടുത്തുചാട്ടവും നശിച്ചു പക്വതയാര്‍ജിക്കുവാന്‍ അവള്‍ അപരനാല്‍ ചതിക്കപ്പെടെണ്ടത് അനിവാര്യമാണെന്ന് കവി വിശ്വസിച്ചിരുന്നു.
ചതിക്കപ്പെടുമ്പോള്‍ അവള്‍ ലോകത്തിന്‍റെ ദുഷ്ടത തിരിച്ചറിയുമെന്നും, അപ്പോള്‍ അവള്‍ക്കായി മാറ്റിവയ്ക്കപ്പെട്ടിരിക്കുന്ന തന്‍റെപാനപാത്രത്തില്‍ നിന്നും അവള്‍ കുടിക്കുമെന്നും കവി വിശ്വസിച്ചു. കവി വിഡ്ഢിയാണെന്ന് തെളിയിച്ചത് അവളോ അപരനോ ആയിരുന്നില്ല! കാലമായിരുന്നു. ഗൃഹത്തില്‍ അവളെകാന്തയാകുമ്പോള്‍ സന്ദര്‍ശനം തുടങ്ങിയ അപരനെക്കുറിച്ചു രക്ഷിതാക്കള്‍ അറിഞ്ഞതും അവളുടെ വിവാഹം നിശ്ചയിച്ചതും പെട്ടെന്നായിരുന്നു. ചുരുങ്ങിയ പക്ഷം   അവള്‍ പൊട്ടിക്കരയുകയെങ്കിലും ചെയ്തേക്കുമെന്ന് കരുതിയ കവി മാത്രമല്ല വിഡ്ഢിയായത്, കൂട്ടിനു അപരനുമുണ്ടായിരുന്നു.അവനവളെ പ്രണയിക്കുവാനാഗ്രഹിക്കുന്നതിനു മുന്‍പുതന്നെ അവളതു നേരമ്പോക്കായി കരുതിയിരുന്നു. നെറുകയില്‍ സിന്ദൂരമണിഞ്ഞ അവളെ,  കാണുന്നതോഴിവാക്കുവാ൯ കവി ദേശാടനം തുടങ്ങി. ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ കവി തിരിച്ചെത്തിയപ്പോള്‍ അവള്‍ വിവാഹിതയായിരുന്നു. ഭര്‍ത്താവിനോടിടപഴകുമ്പോള്‍ അവളുടെ മുഖത്ത് കുറ്റബോധത്തിന്‍റെ കണികപോലും ഇല്ലെന്നറിഞ്ഞ കവി ഞെട്ടി...  കവിക്ക്‌ പിന്നെയും പ്രതീക്ഷയുണ്ടായിരുന്നു. ദുര്‍ന്നടപ്പിന്‍റെ പേരില്‍ അവള്‍ ഭര്‍ത്താവില്‍നിന്നും, മറ്റെല്ലാവരില്‍നിന്നും ഒറ്റപ്പെടുമെന്നും, അപ്പോള്‍ അവള്‍ക്കു വേണ്ടി ശ്മശാനത്തില്‍ കാത്തിരിക്കാമെന്നും അയാള്‍ കരുതി.
                   രാത്രിയില്‍ ഈവിധം അശുദ്ധചിന്തകളാല്‍ കലുഷിതമാക്കപ്പെട്ട മനസ്സുമായുറങ്ങിയ കവിയുടെ, ആത്മാവുണര്‍ന്നെങ്കിലും.... വിറങ്ങലിച്ച ശരീരത്തില്‍ ഉരുംബരിച്ചു തുടങ്ങിയിരുന്നു..........
                                                                   ......................b.പ്രവാചകന്‍............
  

ആത്മാവിന്‍റെ മുലകള്‍


ആത്മാവിനു രണ്ടു മുലകള്‍ ഉണ്ടായിരുന്നു......
ക്രമരാഹിത്യം പ്രകടമാംവിധം  ചെറുതും വലുതുമായ ,
രണ്ടു മുലകള്‍ ....!!
ആ മുലകളില്‍ നിന്നാണ്,
അനുഭവങ്ങളുടെ കയ്പും മധുരവും ഞാന്‍ നുണഞ്ഞത്......

നുണയുംതോറും  അവള്‍ ചുരത്തിക്കൊണ്ടിരുന്നു.........
ചുരത്തുംതോറും ഞാന്‍ കുടിച്ചു വറ്റിച്ചുകൊണ്ടിരുന്നു .....

ഒടുവില്‍ അതിന്‍റെ അവസാനതുള്ളി രക്തവും നുണഞ്ഞ്,
ഞാന്‍ ഏമ്പക്കം വിട്ടപ്പോള്‍ .........
ഒരു വലിയ ശബ്ദത്തോടെ എന്‍റെ ആത്മാവ്,
പിന്നോക്കം മറിഞ്ഞു വീണു...........
                   .................b. പ്രവാചകന്‍.............................  
നീല കടലുകള്‍ ഉള്ള അവന്‍റെ  കണ്ണുകളില്‍
മുങ്ങി മരിക്കാനായിരുന്നു ദെഇവം എന്നെ സൃഷ്ടിച്ചത്..........



സ്നേഹം അവനു ഒരു ചാട്ടവാര്‍ പോലെയായിരുന്നു........
എന്റെ നഗ്നമായ ചുമലുകളില്‍ അതിന്‍റെ, 
തിണര്‍ത്ത പാടുകള്‍ നീലച്ചു കിടന്നു........


ഭൂമിയുമായുള്ള ബന്ധം അറ്റ് പോകാതിരിക്കുവാന്‍
അവന്‍ ചെരിപ്പുകള്‍  ധരിക്കാരുണ്ടായിരുന്നില്ല....


എന്‍റെ കണ്ണുകളില്‍ ചുംബികുവാന്‍ വേണ്ടി മാത്രമാണ്,
അവന്‍ ജന്മമെടുത്തത് എന്ന് ഞാന്‍ ഉറച്ചുവിശ്വസിച്ചിരുന്നു.... 



അവനു വേണ്ടി ഞാന്‍ ആഗ്രഹിച്ചിരുന്നപ്പോഴൊക്കെ, 
അവന്‍ എന്നില്‍ നിന്നും വളരെ ദൂരെയായിരുന്നു....
എങ്കിലും നിനച്ചിരിക്കാത്ത നേരത്തൊക്കെ അവനെന്നില്‍ പെയ്തു നിറയുമായിരുന്നു....



പ്രണയത്തിന്റെ തീക്ഷണത അതിന്‍റെ ഉച്ചസ്ഥായിയിലെത്തുമ്പോള്‍ , 
അവന്‍  മാതളയല്ലികള്‍ പോലെയുള്ള  പല്ലുകള്‍  കാട്ടി ചിരിക്കാരുണ്ടായിരുന്നു


......................................................അന്നമ്മ........................

2011 ഡിസംബർ 9, വെള്ളിയാഴ്‌ച

ഇസ്രയേല്‍

ഞാന്‍ എന്തെല്ലാമോ ആയിരുന്നു ഒരുകാലത്ത്..
പക്ഷെ എനിക്കിപ്പോള്‍ എന്നെ നഷ്ട്ടപ്പെട്ടിരിക്കുന്നു...
ഞാന്‍ ആരാണെന്നു തിരിച്ചറിയുവാന്‍പോലും എനിക്കിപ്പോള്‍ കഴിയുന്നില്ല .
പച്ച്ചപ്പുല്‍മ്യ്താനത്തില്‍ നിന്നും,
മരുഭൂമിയിലേക്ക് എടുത്തെറിയപ്പെട്ട ആടുകള്‍ .........
ഈശ്വരന്‍ ഉറങ്ങുകയാണ് .
പകല്‍ മേഘത്തണലോ, രാത്രിയില്‍ അഗ്നിമേഘമോ എനിക്ക് കൂട്ടില്ല.....
എവിടേക്ക്  തിരിഞ്ഞാലും ശൂന്യതയാണ്..
എന്ത് ചെയ്യണം എന്നറിയില്ല ..
ഒന്നും ചെയ്യാതിരിക്കുവാന്‍ കഴിയുന്നുമില്ല ...

ഒരു കാമുകിയുണ്ടായിരുന്നുവെങ്കില്‍ ഒരാശ്വാസമുണ്ടായേനെ,
എന്ന് ഞാന്‍ കരുതിയിരുന്നു...
പക്ഷെ ആത്മാര്‍ത്ഥതയ്ക്കു പ്രേമത്തില്‍ യാതൊരു സ്ഥാനവും ഇല്ലാത്ത ഈ ലോകത്തില്‍,
നക്ഷത്രങ്ങള്‍ക്ക് കൂട്ടിരിക്കാനും ,
തംബുരുവിന്റെ പൊട്ടിയ കമ്പികളെയോര്‍ത്തു സങ്കടപ്പെടാനും,
അനന്തമായ് പെയ്യുന്ന മഴയ്ക്കുവേണ്ടി മനസ്സുതുറക്കാനും,
മരുഭൂമികള്‍ കാര്‍ന്നു തിന്നുന്ന ഭൂമിക്കു ചരമഗീതം പാടാനും,
നിങ്ങള്‍ക്കു സമയമില്ലല്ലോ?...

എന്റെ നാവു  സംസാരിക്കുമ്പോള്‍,
ശ്രോതാക്കള്‍ ആയിരങ്ങളും, പതിനായിരങ്ങളും,
എന്‍റെ മനസ്സുതുറക്കുമ്പോള്‍ സൂചിവീഴുന്ന നിശബ്ദത..
ഒരഗ്നിപര്‍വ്വതമായിരുന്നെങ്കില്‍ എനിക്ക് പൊട്ടിത്തീരാമായിരുന്നു..
മഴമേഘമായിരുന്നെങ്കില്‍ പെയ്തൊഴിയാമായിരുന്നു.
മനുഷ്യന്‍ ജീവിച്ചു തീരേണ്ടവനാണ്‌..
ജീവിച്ചു തന്നെ തീരെണ്ടിയിരിക്കുന്നു....

വറ്റാത്ത ഒരു ഉറവ ഈ മരുഭൂവില്‍ നിന്നും ഉത്ഭവിക്കുമെന്നും,
അതിലേക്കാനയിക്കുവാന്‍ എനിക്കൊരു കൂട്ടുണ്ടാവുമെന്നും,
കിനാവുകണ്ടുറങ്ങാം..........
മറിച്ചാണെങ്കില്‍ ഈശ്വരനുണര്‍ന്നാലും, ഞാനുണരാതിരിക്കട്ടെ.......

                           ...............b. പ്രവാചകന്‍ ................ 

2011 ഡിസംബർ 2, വെള്ളിയാഴ്‌ച

വിശദീകരിക്കരുത്,
നിങ്ങളുടെ സുഹൃത്തുക്കള്‍ അതാഗ്രഹിക്കുന്നില്ല,
നിങളുടെ ശത്രുക്കള്‍ നിങ്ങളെ വിശ്വസിക്കുകയുമില്ല ........
..............പൌലോ കൊയ്‌ലോ..................

2011 നവംബർ 25, വെള്ളിയാഴ്‌ച

മഴ

ഇന്ന് മഴ പെയ്തു ....നേര്‍ത്ത ചാറ്റലായി...
മഴ കൊണ്ട് ബൈക്കിലായിരുന്നു ഇന്ന് യാത്ര മുഴുവന്‍ ....
യാത്രക്കിടെ നനഞ്ഞൊട്ടിയ ഷര്‍ട്ട്‌നുള്ളിലിരുന്നു ഞാന്‍,
ഓര്‍മകളിലേക്ക് കുതിച്ചു പാഞ്ഞു  ............
 ബസ്റ്റോപ്പില്‍ കണങ്കാലില്‍ ചാറലേറ്റുള്ള നില്പ്.............
സ്റീലിന്റെ കുടക്കമ്പി നെറ്റിയിലും മൂക്കിലും ചുണ്ടിലും മുട്ടിച്ചു കൊണ്ട്,
അതിലെ സുഖമുള്ള തണുപ്പ് മനസ്സിലേക്ക് അവാഹിക്കുംബോഴുള്ള കുളിര്...
കുഞ്ഞു കുഴികളിലെ ചെളിവെള്ളത്തില്‍ ചക്രങ്ങള്‍ ഇറങ്ങുമ്പോള്‍,
ആ വെള്ളം സീല്‍ക്കാരത്തോടുകൂടി ദേഹത്ത് തെറി ക്കുംമ്പോഴുണ്ടാകുന്ന അസ്വസ്ഥത .....
മഴ ഒരനുഗ്രഹമാണ്... അസ്വസ്ഥതകള്‍ ഉണ്ടെങ്കില്‍ കൂടി .........

അനുബന്ധം: "ഈശ്വരന്‍റെ കനിവ് വെള്ളിനൂലുകളായി ഭൂമിയിലേക്കിറങ്ങി വരുന്നതാണ് മഴ"
                                                    .................ഖലീല്‍ ജിബ്രാന്‍ ...........