2011, ജനുവരി 30, ഞായറാഴ്‌ച

പെയ്തൊഴിയാതെ

പ്രണയം എന്നത് ഒരു മഴക്കാലമാണ്...
ചിലപ്പോള്‍ ചാറ്റലായി....
ചിലപ്പോള്‍ പേമാരിയായി...

ഇടിയും മിന്നലും സ്വാഭാവികം.
പക്ഷെ....
അതിന്റെ അന്തരീക്ഷമെപ്പോഴും ....
ആര്‍ദ്രമായിരിക്കും.......  
 

അഞ്ചാമത്തെ തിരുമുറിവ്

അവളെന്‍റെ വിലാപുറത്തു കുന്തം കൊണ്ട് കുത്തി ...
അവിടെ നിന്ന് രക്തവും വെള്ളവും ഒഴുകി....

അരുത് എന്ന് പറയാമായിരുന്നിട്ടും,
ആ പൂവിനു ചുറ്റുമുള്ള ചെടികള്‍ ,
വണ്ട്‌ പൂവിലെക്കെത്തുന്നത് തടഞ്ഞില്ല ....

അതിനുള്ളില്‍ മറ്റൊരു സുന്ദരന്‍ വണ്ട്‌,
കിന്നാരം പറയുന്നത് കണ്ടിട്ടും വണ്ടിന് കുലുക്കമുണ്ടായില്ല ...
പയ്യെ പറന്നു അവനെ അലോസരപ്പെടുത്തി ,
പൂവിന്റെ ശ്രദ്ധ തിരിച്ച്‌,
അവളെ തന്നിലേക്ക് ആകര്‍ഷിക്കാമെന്ന് മോഹിച്ച്,
വണ്ട്‌ പൂവിനു ചുറ്റും പാറിപ്പറന്നു ....

ഒടുവില്‍ അജ്ഞാതമായ കാരണങ്ങളാല്‍ വണ്ട്‌ പൂവിനെ ഉപേക്ഷിച്ച് ,
സമീപത്തെ റെയിവേ ട്രാക്കില്‍ ചെന്നിരുന്ന്,
പൂവിനു വേണ്ടി കവിതയെഴുതി ....

കവിതയിലെ ആദ്യ വരി ഇതായിരുന്നു.

"അവളെന്‍റെ വിലാപുറത്തു കുന്തം കൊണ്ട് കുത്തി ..
അവിടെ നിന്ന് രക്തവും വെള്ളവും ഒഴുകി....."