2012, മേയ് 15, ചൊവ്വാഴ്ച

എനിക്കും പറയാനുണ്ട്

നെയ്ത്തുകാരന്റെ വിയര്‍പ്പില്‍ ഒന്ന് ചേരുന്ന നൂലിഴകളെപോലെ
പരസ്പരം ഇഴചേര്‍ന്നവരായിരുന്നു നാം.
എന്നിട്ടും നീ എന്തിനാണു സൗഹൃദത്തിന്റെ ചങ്ങലക്കണ്ണികള്‍ പൊട്ടിച്ചുകൊണ്ട്
ഇടയിലെവിടെയോവച്ചു  മൗനത്തിന്റെ ഉടയാടകള്‍ എടുത്തണിഞ്ഞത്‌?
നിന്റെ മൗനം എന്നിലുണ്ടാക്കിയ കണ്ണീര്‍ചാലുകളുടെ ആഴം 
നിനക്ക് തിരിച്ചറിയുവാന്‍ കഴിയുമായിരുന്നെങ്കില്‍,
നിനക്കിങ്ങനെ ആകുവാന്‍ കഴിയുമായിരുന്നില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു.
നീയെന്നോടോളിക്കുന്ന ഓരോന്നും അപരനില്‍ നിന്നറിയുമ്പോള്‍ 
എനിക്കുണ്ടാകുന്ന മുറിവുകള്‍ കാണാന്‍ നിനക്ക് കണ്ണുണ്ടാവട്ടെ 
എന്ന് ഞാന്‍ പ്രാര്‍ത്തിക്കുന്നു 
നീ കൂര്‍ത്ത കൊമ്പുകളുള്ള സത്വമായി എന്‍റെ നിദ്രക്കുമേല്‍ നിഴല്‍ വിരിച്ചാലും 
നീയെന്റ സുഹൃത്താണ് 
അതെന്റെ വിശ്വാസമല്ല, അസ്ഥിത്വമാണ്.