2012, ഏപ്രിൽ 4, ബുധനാഴ്‌ച

അസ്ഥിത്വം

മഞ്ഞ പോസ്റ്റ്കാര്‍ഡില്‍ ഉരുണ്ട അക്ഷരങ്ങളെയും ഉരുട്ടിക്കൊണ്ട്‌ വരാറുള്ള,
വാക്കുകളെ ഇപ്പോള്‍ കാണാറില്ല...


സന്ധ്യക്ക്‌ ഷാപ്പിലേക്കുള്ള വഴിയുടെ വേലിപ്പോത്തുകളിലിരുന്നു,
പാമ്പുകള്‍ ചോദിക്കാറുണ്ട് നിന്റെ വിശേഷം......


പകല്‍ തീ തിന്നുകൊണ്ട്‌ ജ്വലിക്കുമ്പോള്‍,
അപ്പുണ്ണി നായരുടെ കടയിലെ ബെഞ്ചില്‍ നീ കോറിവരഞ്ഞിട്ട സാഹിത്യം,
എന്നെ നോക്കി പല്ലിളിക്കുന്നു........


നീ വരുമെന്നുള്ള പ്രതീക്ഷയില്‍ തെക്കെപ്പാടത്തിനപ്പുത്തുള്ള കൈതത്തോട്ടിലൂടെ,
ഒഴുകിക്കൊണ്ടിരിക്കുകയാണ് ഇപ്പോഴും ഞാന്‍........


അല്ലാ...........ഇത്രയോക്കെയായില്ലേ............
ഒരു സംശയം ചോദിച്ചോട്ടെ?.........


"ഉണ്ടോ, ഇപ്പോഴും?.............................................."