2018, മേയ് 9, ബുധനാഴ്‌ച

"നാളെയീ പീതപുഷ്പങ്ങൾ കൊഴിഞ്ഞിടും,
പാതയിൽ നിന്നെത്തിരഞ്ഞുറങ്ങും... "
രാവിലെ വണ്ടിയിൽ കയറിയപ്പോൾ കേട്ട പാട്ടാണ്. രണ്ടു സെക്കന്റിനുള്ളിൽ മൂഡ് മൊത്തം മാറിപ്പോയി. അതിലെ വരികളും, ആ പെൺകുട്ടിയുടെ ശബ്ദവുമെല്ലാം ചേർന്ന് എന്റെയുള്ളിൽ വീണ്ടും പ്രണയം നിറച്ചു. അല്ല... പ്രണയത്തെ ഉണർത്തി എന്നു പറയുന്നതാണ് കൂടുതൽ ശരി...
    പ്രണയം.. അതെപ്പോഴും അവിടെയുണ്ടായിരുന്നു. ഇനി ഉണ്ടായിരിക്കയും ചെയ്യും. അതില്ലാതെ ഞാനില്ല. അതൊരിക്കലും ഏതെങ്കിലുമൊരു വ്യക്തിയേയോ വസ്തുവിനേയോ കേന്ദ്രീകരിച്ചു കറങ്ങുന്ന കുറ്റിയിൽ കെട്ടിയ പശുവല്ല. അനന്തവിഹായസ്സിൽ പാറിപ്പറക്കുന്ന സ്വതന്ത്രയായ പറവയാണ്. സചേതനവും അചേതനവുമായവയേയെല്ലാം പ്രേമിക്കാൻ പഠിപ്പിക്കുന്ന പ്രകൃതിയുടെ വിളിയാണ്....