2012, മാർച്ച് 23, വെള്ളിയാഴ്‌ച

സൗഹൃദം

ഞാന്‍ കാണുമ്പോള്‍ ഒരു തീവണ്ടിയുടെ താളത്തില്‍, 
പലകയടിച്ച ബര്‍ത്തില്‍ കൂട്ടത്തോടെയിരുന്നു പാടു പാടുകയായിരുന്നു സൗഹൃദം 
മറ്റുള്ളവര്‍ നോക്കിച്ചിരിക്കുന്നതും, മുറുമുറുക്കുന്നതും
അത് കാണുന്നുണ്ടായിരുന്നില്ല...

പിന്നെ ഞാന്‍ കാണുമ്പോള്‍ അതേതീവണ്ടിയുടെ വാതുക്കല്‍ നിന്ന് പുറത്തേക്ക് നോക്കി ,
കൂക്കുകയും തെറി പറയുകയുമായിരുന്നു സൗഹൃദം ..
അപ്പോഴും ചുറ്റും ഉണ്ടായിരുന്നവരെ അത് കാണുന്നുണ്ടായിരുന്നില്ല ...

സൗഹൃദം  കടമായി കൊണ്ടുപോയവരുണ്ട് ...
എന്നെങ്കിലും തരാമെന്നു പറഞ്ഞവരും ഉണ്ട് ...

സൗഹൃദം  മണ്ണാങ്കട്ടയാണെന്നും, 
അതിട്ടു തിളപ്പച്ചാല്‍ കഞ്ഞിയാകില്ലെന്നും പറഞ്ഞു മാതാവ് ....

എന്തൊക്കെയായാലും അതില്ലാതെ ജീവിക്കാന്‍ പറ്റില്ലെന്നെനിക്കറിയാം,
അതെന്തു മണ്ണാങ്കട്ടയായാലും ......

നീയാണെന്നെ പ്രേരിപ്പിച്ചത് ....
ഈ മണ്ണാങ്കട്ടയെപ്പറ്റി എഴുതാന്‍ ........

ഇതിനെപ്പറ്റി കരടി പറഞ്ഞതില്‍കൂടുതലൊന്നും എനിക്കുപറയാനില്ല....

പക്ഷെ, തിരിച്ചും പറയാം..
അതോരാപത്താണെന്നു ഞങ്ങള്‍ക്ക് മനസ്സിലായില്ലെന്ന് ......